മാനന്തവാടി: വയനാട് ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് (മ്യൂക്കോ മൈക്കോസിസ്) രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 20ന് കൊറോണ രോഗമുക്തി നേടിയ ശേഷം ചികിത്സയിൽ തുടരവെ കണ്ണിന് അസ്വസ്ഥതയും, കടുത്ത തലവേദനയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രോഗം മനസ്സിലാക്കുന്നതിൽ മാനന്തവാടി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചതായും, നിലവിൽ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.
മെയ് 09 നാണ് വയോധികന് കൊറോണ രോഗബാധ സ്ഥിരീകച്ചത്. തുടർന്ന് 19 ന് തലവേദനയെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോൾ കൊറോണ നെഗറ്റീവായെങ്കിലും ക്ഷീണം മൂലം ചികിത്സയിൽ തുടർന്നു. 21 ന് വീണ്ടും കടുത്ത തലവേദനയും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് സാധാരണ ചികിത്സ തന്നെ തുടർന്നെങ്കിലും 27 ന് കണ്ണിന് തടിപ്പ് കൂടുകയും, മൂക്കിൽകൂടി രക്തസ്രാവമുണ്ടാകുകയും ചെയ്തു. എന്നാൽ രക്തസമ്മർദം മൂലമാണ് ഇത്തരത്തിലുണ്ടായതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ മെയ് 28ന് സ്വമേധയാ ഡി സ്ചാർജ്ജ് വാങ്ങി രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിൽ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
കണ്ണിന് രോഗബാധ ഗുരുതരമായതിനാൽ ഇടതു കണ്ണ് പൂർണ്ണമായും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്ക് ശേഷം രോഗിയെ ഇന്ന് നിരീക്ഷണ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കടുത്ത രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും.
You must be logged in to post a comment Login