ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിൽ 45 ശതമാനവും ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ മാത്രം 107 ഡോക്ടർമാരാണ് മരിച്ചത്. ബിഹാറിൽ 96 ഡോക്ടർമാരും ഉത്തർപ്രദേശിൽ 67 ഡോക്ടർമാരും മരണത്തിനു കീഴടങ്ങി. അതേ സമയം കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യത്തിനു നഷ്ടമായത് 1300ഓളം ഡോക്ടർമാരെയാണ്.
3.35 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വാസമേകുകയാണ്. എന്നാൽ മഹാരാഷ്ട്ര, കേരളം, കർണാടക,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ പതിനായിരത്തിന് മുകളിലായി തുടരുകയാണ്
You must be logged in to post a comment Login