ആറ്റിങ്ങൽ: ആർക്കും കേരളാ പോലീസ് ആകാം, നിസാര തുക പെറ്റിയടിച്ചാൽ മതി. സംഭവം നടന്നത് നമ്മുടെ തലസ്ഥാനത്തും. വിസ്മയ എക്സ്ക്ലസിവ്. സംഭവം ഇങ്ങനെ, തിരുവനന്തപുരം ആറ്റിങ്ങലിൽ ഹൈവേ പെട്രോളിംഗ് നടത്തുന്നസമയത്ത് ആറ്റിങ്ങൽ പാലസ് റോഡിൽ വെച്ച് ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. അയാളിൽ നിന്നും വിവരങ്ങൾ പോലീസ് അറിയാൻ ശ്രമിക്കവേ താൻ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസ് ആണെന്ന് പറഞ്ഞ് തടി ഊരാൻ ശ്രമിച്ചു.
ഹൈവേ പട്രോളിങ് എസ്ഐ ആയിരുന്നു ജയന് മുൻപ് കണ്ട് പരിജയം ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കവേ തനിക്ക് സ്ഥലം മാറ്റം കിട്ടി ഇപ്പോൾ തൃശൂർ സ്പെഷ്യൽ ബ്രാഞ്ചിൽ ആണെന്നും, അതിനു ശേഷം താൻ ഹോം ഗാർഡ് ആണെന്നുമെല്ലാം പറഞ്ഞു പലവിധത്തിൽ പോലീസിന് നേരേ തട്ടിക്കയറാൻ ശ്രമിച്ചു. ഐ ഡി കാർഡും ഇല്ലാതെയായിരുന്നു ഇയാളുടെ യാത്ര. ഇയാൾക്ക് പോലീസ് ഐഡി നമ്പർ പോലും അറിയില്ലായിരുന്നു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ട്രാവൽസ് നടത്തുന്ന പ്രബുദ്ധ റാം എന്ന ആളാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഇയാൾ ആറ്റിങ്ങൽ സ്വദേശിയാണ്.
ഒടുവിൽ സംശയം തോന്നിയ ഹൈവേ പോലീസ് കള്ള പോലീസിനെയും കൂട്ടീ യഥാർത്ഥ പോലീസിന്റെ മുന്നി എത്തി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു നൽകി. എന്നാൽ അവിടെ എല്ലാര്ക്കും സുപരിചതനായ ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. ആറ്റിങ്ങലിൽ എയർ ട്രാവൽസ് നടത്തുന്ന ഒരു മഹാനായിരുന്നു ഇദ്ദേഹം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഇദ്ദേഹത്തിന് സൗഹൃദം ഉണ്ടായിരുന്നു. അതിന്റെ പരിചയം വെച്ച് ഈ വ്യക്തി ആൾമാറാട്ടം നടത്തി ഹൈവേ പോലീസിന്റെ കയ്യിന്ന് രക്ഷപെടാൻ നോക്കിയത്.
എന്നാൽ പിടിക്കപെടുകയായിരുന്നു. എങ്കിലും ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നിസ്സാരവകുപ്പുകളോടെ ആ മാന്യ അദ്ദേഹം ജാമ്യത്തിൽ ഇറങ്ങി. ഇതാണ് ഇപ്പോഴത്തെ നമ്മുടെ കേരളത്തിന്റെ അവസ്ഥ. ആർക്കും എപ്പോ വേണമെങ്കിലും പോലീസ് ആകാം.എന്ത് കുറ്റകൃത്യങ്ങൾ വേണമെങ്കിലും ചെയ്യാം. തലപത്തുള്ള ഉന്നത ഉദോഗസ്ഥരുമായി സൗഹൃദം ഉണ്ടായാൽ മതി.
You must be logged in to post a comment Login