ചാത്തന്നൂർ: ആരും തിരിഞ്ഞു നോക്കാനാരുമില്ലാതെ പുഴുവരിച്ച് അവശനിലയിൽ ഒരു മനുഷ്യൻ. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും കരുതലിന്റെ നേർകാഴ്ചയാണിത്. ചാത്തന്നൂർ പഞ്ചായത്തിലെ താഴം വാർഡിൽ കാഞ്ഞിരത്തും വിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപിള്ള (65)യാണ് പട്ടിണികോലമായി കാലിൽ പുഴുവരിച് അവശനിലയിൽ കണ്ടത്.
വളരെ നാളായി ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആണ് ആഹാരം വാങ്ങി കൊടുത്തു കൊണ്ടിരുന്നത്. ഇന്നലെ രാവിലെ ആഹാരം കൊടുക്കാൻ വന്നപ്പോൾ ആണ് തീർത്തും ആവശനിലയിൽ കാണുകയും തുടർന്ന് പോലീസിനെയും സന്നദ്ധപ്രവർത്തകരെയും അറിയിക്കുകയും തുടർന്ന് പോലീസും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദീർഘനാളായി വീട്ടിനുള്ളിൽ ഒറ്റയ്ക്ക് ആണ് കഴിഞ്ഞു വന്നിരുന്നത് അടുത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരുമായും സഹകരണം ഉണ്ടായിരുന്നില്ല. ആരോഗ്യപ്രവർത്തകരോ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. സുഹൃത്തായ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആണ് ആഹാരം കൊണ്ട് വന്ന് കൊടുത്തിരുന്നത്. രണ്ട് വിരലുകൾ പൂർണ്ണമായ നഷ്ടപ്പെട്ടുവെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്തു കഴിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.
You must be logged in to post a comment Login