Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗുസ്തിതാരം സുമിതിനെതിരെ കടുത്ത നടപടിയ്ക്ക് ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ

ന്യൂ ഡെൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം സുമിത് മാലിക്കിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം. സുമിതിൽ നിന്നും 16 ലക്ഷം രൂപ പിഴ ഈടാക്കാനാണ് അസോസിയേഷൻ തീരുമാനം. അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റുകളിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ ആ താരം അംഗമായിരിക്കുന്ന അസോസിയേഷൻ 16 ലക്ഷം രൂപ അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷന് പിഴയായി നൽകണമെന്നാണ് നിയമം. ഈ തുക സുമിത് മാലിക്കിന്റെ പക്കൽ നിന്നും ഈടാക്കാനാണ് റെസ്ലിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം.

പിഴ ഒടുക്കാത്ത പക്ഷം സുമിതിനെ ആജീവനാന്തക്കാലത്തേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും അസോസിയേഷന് പദ്ധതിയുണ്ട്. കൂടാതെ ഒളിയമ്പിക്സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കുമായി റെസ്ലിംഗ് ഫെഡറേഷൻ സുമിതിന് നൽകിയ 5 ലക്ഷം രൂപ അസോസിയേഷൻ താരത്തിന്റെ പക്കൽ നിന്നും മടക്കി വാങ്ങാനും സാധ്യതയേറെയാണ്.

ജൂൺ10ന് സുമിതിന്റെ ബി സാംപിൾ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. അതും പോസിറ്റീവ് ആയാൽ മാത്രമേ സുമിതിനെതിരെ നടപടികൾ ഉണ്ടാവുകയുള്ളു. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായി സുമിത് നിരോധിത മരുന്ന് കഴിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് അസോസിയേഷൻ അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യം കോടതിയിൽ തെളിയിക്കുവാൻ സാധിച്ചാൽ ഒരുപക്ഷേ താരത്തിന് വിലക്കിൽ നിന്നും പിഴയിൽ നിന്നുമെല്ലാം രക്ഷപ്പെടുവാൻ സാധിച്ചെന്നിരിക്കും. എങ്കിലും അന്തിമ വിധി വരാൻ കാലതാമസം എടുക്കും എന്നതിനാൽ തന്നെ സുമിതിന് ഇത്തവണത്തെ ഒളിമ്ബിക്സ് നഷ്ടമാകാൻ സാധ്യത ഏറെയാണ്.

2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ സുമിത് 125 കിലോഗ്രാം വിഭാഗത്തിലാണ് ഒളിയമ്പിക് യോഗ്യത നേടിയത്. അടുത്ത മാസം 23ന് ബൾഗേറിയയിൽ വച്ചാണ് ഒളിയമ്പിക് മത്സരങ്ങൾ നടക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയ സുമിത് കഴിഞ്ഞ മാസം സോഫിയയിൽ വച്ച്‌ നടന്ന യോഗ്യതാ മത്സരങ്ങളിൽ വച്ചാണ് ഒളിമ്ബിക്ക് യോഗ്യത നേടുന്നത്. അതിനു മുമ്പ് രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത സുമിത് കാൽമുട്ടിലെ പരിക്ക് പൂർണ്ണമായും ഭേദമാകുന്നതിനു വേണ്ടി പോളണ്ടിൽ നടക്കുന്ന പരിശീലന ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...