ജൊഹാനസ്ബർഗ്: 36കാരിയായ എച്ച്.ഐ.വി ബാധിതയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം. ഇപ്പോൾ കൊറോണ മുക്തയായെങ്കിലും വളരെ അപകടകരമാം വിധത്തിൽ വൈറസ് 30 വകഭേദങ്ങളിൽ ആയിരുന്നു അവരുടെ ശരീരത്തിൽ വൈറസ് നിലനിന്നിരുന്നത് റിപ്പോർട്ട് പറയുന്നു. ദക്ഷിണാഫ്രിക്കയിലെ എയ്ഡ്സ് ബാധിതർ കൂടുതലുള്ള ക്വാസുലു നാറ്റൽ പ്രദേശത്തുകാരിയാണ് യുവതി. ഇവിടെ മുതിർന്നവരിൽ നാലിലൊന്നും എയ്ഡ്സ് ബാധിതരാണ്.
2020 സെപ്റ്റംബറിലാണ് യുവതിക്ക് കൊറോണ സ്ഥിരീകരിക്കുന്ന്. 16 വർഷം മുമ്പ് എച്ച്.ഐ.വി ബാധിതയായ ഇവർ വർഷങ്ങൾക്കിടെ ശരീരം ക്ഷീണിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. തളർച്ചയും ക്ഷീണവും ഇരട്ടിയാക്കിയാണ് കൊറോണ കൂടി എത്തുന്നത്. പരിശോധന പലവട്ടം നടന്നപ്പോഴൊക്കെയും വൈറസ് വിവിധ രൂപഭേദങ്ങൾക്ക് വിധേയമായതായി കണ്ടെത്തി. 19 ജനിതക മാറ്റങ്ങളും 13 തവണ പ്രോട്ടീനുകൾക്ക് മാറ്റവും വന്നാണ് കൊറോണ വൈറസ് ഇവരിൽ നിലനിന്നത്. ഇതിൽ ചിലത് കൂടുതൽ അപകടകരമായവയുമായിരുന്നു.
രോഗിയിൽനിന്ന് മറ്റുള്ളവർക്ക് ബാധിച്ചോ എന്ന് വ്യക്തമല്ല. എയ്ഡ്സ് ബാധിതരിൽ കൊറോണ ബാധ കൂടുതൽ കാലം നിലനിൽക്കുമെന്നോ വൈറസ് അതിവേഗം വകഭേദം സ്വീകരിക്കുമെന്നോ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. അതേ സമയം, പ്രതിരോധ സംവിധാനം തളർത്തുന്നതാണ് എയ്ഡ്സ് എന്നതിനാൽ കൊറോണ കൂടുതൽ നീണ്ടു നിന്നേക്കുമെന്നാണ് കരുതുന്നത്. ഈ രോഗി തുടക്കത്തിൽ കൊറോണയുടെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
You must be logged in to post a comment Login