തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാൻ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികൾ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെ.
ആന്റി ഫംഗൽ മരുന്നായ ലിപോസോമൽ ആംഫോടെറിസിൻ ബിക്കു വൻ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ ഇതുവരെ 64 പേർക്കാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാൽപ്പത്തിയഞ്ചോളം പേരാണ് നിലവിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്.
ആംഫോടെറിസിൻ ബിക്കായി പ്രതിദിനം അറുപതിനായിരം മുതൽ എഴുപതിനായിരം വരെ നൽകേണ്ടിവരുന്നുണ്ടെന്ന് രോഗികളുടെ കുടംബങ്ങൾ പറയുന്നു. കൂടുതൽ വില നൽകിയാൽ തന്നെ മരുന്നു കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ ഇതുവരെ ബ്ലാക് ഫംഗസ് ചികിത്സയ്ക്കു സർക്കാർ നിരക്കു നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികൾ ഉയർന്ന തുക ഈടാക്കുന്നുണ്ടെന്നാണ് ആക്ഷേപം.
You must be logged in to post a comment Login