ന്യൂഡെൽഹി: കൊവാക്സീനെക്കാൾ കൂടുതൽ ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടാക്കുന്നത് കോവിഷീൽഡെന്ന് പഠന റിപ്പോർട്ടുകൾ. രണ്ട് ഡോസ് വീതം വാക്സീൻ സ്വീകരിച്ച ഡോക്ടർമാരിലും നഴ്സുമാരിലും നടത്തിയ പഠനത്തിന്റേതാണ് പുറത്ത് വന്ന ഫലം. ഡോക്ടർ എ കെ സിങും സംഘവുമാണ് പഠനം നടത്തിയത്.
കൊറോണയെ ചെറുക്കാൻ ആദ്യ ഡോസിൽ തന്നെ കോവിഷീൽഡ് 70 ശതമാനം ഫലപ്രദമാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഠന റിപ്പോർട്ടും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
305 പുരുഷൻമാരും 210 സ്ത്രീകളും ഉൾപ്പടെ 515 ആരോഗ്യപ്രവർത്തകരെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 425 പേരും കോവിഷീൽഡ് സ്വീകരിച്ചവരും 90 പേർ കൊവാക്സീൻ സ്വീകരിച്ചവരുമായിരുന്നു.
കോവീഷിൽഡ് സ്വീകരിച്ചവരിൽ 98.1 ശതമാനവും കൊവാക്സീൻ സ്വീകരിച്ചവരിൽ 80 ശതമാനവും ആണ് ആന്റിബോഡികൾ ഉണ്ടാകുന്നത്. രണ്ട് ഡോസ് വീതം സ്വീകരിച്ചവരിൽ നല്ല പ്രതിരോധശേഷി കണ്ടെത്തുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
You must be logged in to post a comment Login