തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൻറെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊടകര കേസിൽ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.
1.12 കോടി രൂപയും സ്വർണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇഡി കേരള പോലീസിനോട് ആവശ്യപ്പെട്ട രേഖകൾ ജൂൺ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. ശക്തമായ വഴികളിലൂടെയാണ് പോലീസ് നീങ്ങുന്നതെന്നും അതിൻറെ ഭാഗമായാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിൻറെ ജനാധിപത്യവ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You must be logged in to post a comment Login