ആഗ്ര: ഓക്‌സിജൻ മോക് ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായി ആശുപത്രി അധികൃതരുടെ ഓഡിയോ പുറത്ത്. ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഉടമയയുടെ ലീക്കായത്. സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രിൽ 26 ന് രാവിലെ അഞ്ച് മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തി വെച്ച് നടത്തിയ ‘പരീക്ഷണ’ത്തിനൊടുവിലാണ് 22 രോഗികൾ മരിച്ചതെന്നാണ് ഉടമയുടെ വീഡിയോയിൽ പറയുന്നത്.
ചികിത്സാകേന്ദ്രത്തിൽ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെട്ടതായും മോദിനഗറിൽ എവിടെയും ഓക്‌സിജൻ ലഭ്യമാകാതിരുന്നതിനാലും ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി പരാസ് ആശുപത്രി ഉടമ പറയുന്നു. ആരും തയ്യാറാവാത്തതിനെ തുടർന്ന് ഓക്‌സിജൻ ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്ക് നൽകാമെന്ന് തീരുമാനിക്കുകയും അത് കണ്ടെത്താനായി കുറച്ച് സമയത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തി വെക്കുകയുമായിരുന്നുവെന്ന് ഉടമയായ അരിഞ്ജയ് ജയിൻ വീഡിയോ പറയുന്നത്.
ഗുരുതരരോഗികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മോക് ഡ്രിൽ നടത്തിയതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വീഡിയോ വൻതോതിൽ പ്രചരിച്ചതിനെ തുടർന്ന് ജെയിൻ വിശദീകരണവുമായെത്തുകയും ചെയ്തു. നാല് കോവിഡ് രോഗികൾ ഏപ്രിൽ 26 ന് മരിക്കുകയും മൂന്ന് പേർ അടുത്ത ദിവസം മരിക്കുകയും ചെയ്‌തെന്നാണ് ജെയിനിന്റെ പുതിയ വിശദീകരണം. മരിച്ചവരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും ജെയിൻ പറയുന്നു.
സംഭവത്തിൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചതായി ആഗ്ര ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ സി പാണ്ഡെ അറിയിച്ചു. തങ്ങൾക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിന് ശേഷം സമീപിക്കുന്ന പക്ഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് ഉന്നത പോലീസുദ്യോഗസ്ഥന്റെ പ്രതികരണം.
You must be logged in to post a comment Login