തിരുവനന്തപുരം: സംസ്ഥാനത്ത ചൂടുപിച്ച ചർച്ച ആയിരിക്ക്കുയാണ് വയനാട്ടിലെ മൂട്ടിൽ മരം മുറി കേസ്. വില്ലേജ് ഓഫീസർമാർ അടക്കം നിരവധി ഓഫീസർമാർ പ്രതികളായ സംഭവത്തിൽ, അന്വേഷണം പുരോഗമിക്കുക്കയാണ്. സർക്കാർ ഉത്തരവുകൾ ഉദോഗസ്ഥർ ദുരുപയോഗം ചെയ്തു എന്നാണ് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചത്.
എന്നാൽ ഈ അവസരത്തിൽ ബിജെപി നേതാവായ ബി. രാധാകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുകായാണ്. മരംമുറി കേസിൽ മുഖ്യമന്ത്രിയും ഉത്തരവാദി എന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്.
ബി. രാധാകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്:
പരിസ്ഥിതി പ്രേമം പരസ്യമായി പ്രകടിപ്പക്കയും നാട്ടിലാകെ മരം നടുന്നതിന് പ്രേരണനല്കുന്നു എന്ന് നടിക്കയും ചെയ്യുന്ന കേരള സർക്കാർ സ്പോൺസർ ചെയ്ത മരംമുറിക്കലുമായി ബന്ധപ്പെട്ട് നൂറുകോടിയിലേറെ തുകയുടെ ഇടപാട് നടത്തിയിരിക്കുന്നു. ജില്ലാകളക്ടർ, ഡി ഫ് ഒ , മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ , രാഷ്ട്രീയപ്രമുഖർ എന്നിവർ അറിഞ്ഞ് നടന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഇപ്പോൾ പരിസ്ഥിതി സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പുറത്തുവന്നിരിക്കുന്നു .
വയനാട്, തൃശൂർ, പത്തനംതിട്ട , പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിൽ എല്ലാം നടന്നിട്ടുള്ള വ്യാപക മരംമുറി വയനാട്ടിലെ ഒറ്റപ്പെട്ട സംഭവം ആക്കിതീർത്ത് സർക്കാർ സ്പോൺസേർഡ് വിജിലൻസ് സംവിധാനം ഉപയോഗിച്ച് രക്ഷപെടാനുള്ള പരിശ്രമം ആണ് മുഖ്യമന്ത്രിയും കൂട്ടാളികളും രൂപപ്പെടുത്തുന്നത്.
You must be logged in to post a comment Login