തിരുവനന്തപുരം: അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി. ദേവിൻറെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ഉണ്ണിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.
ഉണ്ണി പി.രാജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഉണ്ണിയെ വിട്ടുകിട്ടിയെങ്കിൽ മാത്രമേ അന്വേഷണം മുൻപോട്ട് പോവുകയൊള്ളു. അതിന്റെ ഇടയിലാണ് വീണ്ടും ഉണ്ണിയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.
കൊറോണ പോസിറ്റീവായ ഉണ്ണിയെ നെയ്യാറ്റിൻകരയിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഉണ്ണിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കൊറോണ പോസറ്റീവ് ആയിരുന്നു. നെഗറ്റീവ് ആയ അന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതും. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും പലതവണ പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
ഉണ്ണിയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനിൽ ജെ പ്രിയങ്കയെ(25) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
You must be logged in to post a comment Login