വാഷിങ്ടൺ: അമേരിക്കയിൽ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നിഷേധിച്ചത്. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവാക്സിൻ അമേരിക്കയിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും.
കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന്റെ അമേരിക്കയിലെ പങ്കാളിയായ ഒഷുഗെനാണ് സർക്കാറിനെ സമീപിച്ചത്. എന്നാൽ, അപേക്ഷയിൽ സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ട്. കോവാക്സിൻ പരീക്ഷണങ്ങളെ സംബന്ധിച്ച ഭാഗിക വിവരങ്ങൾ മാത്രമാണ് കമ്പനി അമേരിക്ക സർക്കാറിന് സമർപ്പിച്ചത്. ഇതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ് സൂചന.
അതേസമയം, കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ഭാരത് ബയോടെകിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. മൂന്നാംഘട്ട പരീക്ഷണം വിജയമായാൽ മാത്രമേ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ വാക്സിന് അംഗീകാരം നൽകു. വാക്സിൻ പാസ്പോർട്ടിനായി കോവാക്സിനെ പരിഗണിക്കണമെങ്കിൽ ലോകാരോഗ്യസംഘടനുടെ അനുമതി ആവശ്യമാണ്.
You must be logged in to post a comment Login