പാലോട്: സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ വീണ് ചത്ത കാട്ടുപന്നിയെ അതേ കിണറ്റിലിട്ട് മൂടണമെന്ന് കാണിച്ച് വസ്തു ഉടമയ്ക്ക് നോട്ടീസ് അയക്കാൻ വനം വകുപ്പ്. പാലോട് ഫോറെസ്റ് റേഞ്ച് അധികൃതരാണ് ഈ നീക്കം നടത്തുന്നത്.
മൂന്ന് ദിവസം മുന്പാണ് പാങ്ങോട് പഞ്ചായത്തിലെ പുലിക്കര മൂന്നാം വാർഡിൽ പെട്ട കൊച്ചാലും മൂട് ബൗണ്ടർ മുക്കിലെ സ്വകാര്യ കിണറ്റിൽ കാട്ടുപന്നി വീണ് ചത്തത്.
വന്യമൃഗം ആയതിനാൽ അതിനെ പുറത്തെടുത്ത പോസ്റ്റുമാർട്ടം നടത്തി സംസ്കരിക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്. ദുർഗന്ധം കൂടിയതോടെ സമീപവാസികൾ ബന്ധു വീടുകളിലെയ്ക്ക് മാറി. വാർഡ് മെമ്പർ വനം വകുപ്പ് അധികൃതരെ അരിച്ചു. അതോടെയാണ് സ്വകര്യ വ്യക്തിയുടെ ചുമരിൽ ചാരി തടി ഊരാൻ നീക്കം.
ഇന്നലെ വൈകുന്നേരം രണ്ട ഗാർഡുകൾ എത്തി കാട്ടുപന്നിയുടെ ദേഹം ലോഷനും ബ്ലീച്ചിങ് പൗഡറും ഇട്ട് കിണറിനുമുകളിലെയ്ക്ക് എത്തിച്ച് തുണികൊണ്ട് മൂടി സ്ഥലം വിട്ടു. ഇത് ദുർഗന്ധം കൂടാൻ കാരണമായി. കൊറോണ പ്രോട്ടോകോൾ ഉള്ളതിനാൽ സർക്കാർ വൃത്തങ്ങൾക്ക് മാത്രമേ ജെ സി ബി ഉപയോഗിച്ച് ശവം സംസ്‌കരിക്കാൻ കഴിയു.
കാട്ടുപന്നിയെ കണ്ണുരുട്ടിയാൽ പോലും കേസ് എടുക്കുന്ന വനം വകുപ്പ് പന്നി നാറി തുടങ്ങിയപ്പോൾ വിദഗ്ദ്ധമായി തടി ഊരിയാണ് ചെയ്തത്. ഇതിനെതിരെ വനം വകുപ്പിന് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറയുന്നു.
You must be logged in to post a comment Login