പാലക്കാട്: സജിതയെ താൻ മതം മാറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് റഹ്മാൻ. അവൾക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം. എനിക്ക് താൽപര്യമൊന്നുമില്ല മതം മാറ്റാൻ. അവളുടെ രീതിയിൽ അവൾ ജീവിക്കട്ടെ. അത്തരം പ്രചരണം തെറ്റാണ്. മതം നോക്കിയില്ല സ്‌നേഹിച്ചത്,’ റഹ്മാൻ വ്യക്തമാക്കി. സജിത ലവ് ജിഹാദിന്റെ ഇരയാണെന്ന് സംഘപരിവാർ വൃത്തങ്ങളിൽ നിന്നും ആരോപണമുയർന്നിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും സന്ദീപ് വചസ്പതിയുമുൾപ്പെടയുള്ളവരാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.
‘ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വൻ ക്രിമിനൽ പ്രവർത്തനം. അല്ലാതെ മൊയ്തീൻ കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാൾ പറയുന്ന കഥ വിശ്വസിച്ചാൽ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്‌ഹോം സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം,’ സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ പത്ത് വർഷം മുൻപ് നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ കാണാൻ സജിതയുടെ മാതാപിതാക്കളെത്തി. വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് വേലായുധനും ശാന്തയും മകളെയും മരുമകനെയും കണ്ടത്. പത്തു വർഷം മുൻപ് കാണാതായ മകളെ കണ്ടതിലുള്ള സന്തോഷം ആ രക്ഷിതാക്കൾ പങ്കുവെച്ചു.
You must be logged in to post a comment Login