കൊച്ചി: ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെതിരെ രണ്ടു യുവതികൾ കൂടി പരാതിയുമായെത്തി. മാർട്ടിൻ ശാരീരികമായി ഉപദ്രവിച്ചെന്നാണ് യുവതികൾ കൊച്ചി സിറ്റി പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
മാർട്ടിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്നും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നും പൊലീസ് പരസ്യം നൽകിയിരുന്നു. മാർട്ടിന്റെ സാമ്പത്തിക വളർച്ചയിൽ പൊലീസ് കമ്മീഷണർ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ മാർട്ടിനൊപ്പമുള്ള സംഘം നടത്തിയിരുന്നു. സംഘത്തിലെ കൂടുതൽ ആളുകളെ പിടികൂടുമെന്നും സൂചന.
കണ്ണൂർ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാർട്ടിനെതിരെ ആദ്യ പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
You must be logged in to post a comment Login