ചാത്തന്നൂർ: കുടിവെള്ള വില്പനയുടെ മറവിൽ വ്യവസായടിസ്ഥാനത്തിൽ ഹോൾസൈൽ ചാരായ കച്ചവടം ഏക്സൈസ് സംഘം പിടികൂടിയത് 20ലിറ്റർ ചാരായവും 250ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.
മയ്യനാട് കൂട്ടികട അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ അൻവർ മകൻ റാസി(35)യുടെ വീട്ടിൽ നിന്നാണ് ചാത്തന്നൂർ റേഞ് എക്സൈസ് സംഘം പിടികൂടിയത്. വ്യവസായടിസ്ഥാനത്തിൽ വൻതോതിൽ ചാരായം വാറ്റി കുടിവെള്ളകച്ചവടം എന്ന വ്യാജേന കൊല്ലം, പള്ളിമുക്ക്, കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കുടിവെള്ളക്യാനുകളിൽ നിറച്ചു വാഹനത്തിൽ കുടിവെള്ള ക്യാനുകൾക്കിടയിൽ വച്ച് വാഹനത്തിൽ കൊണ്ട് നടന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ക്യാൻ മുപ്പതിനായിരം രൂപയ്ക്കാണ് വീറ്റിരുന്നത്. ഇത് വിവിധ സ്ഥലങ്ങളിൽ എത്തിയ്ക്കുകയയും റീട്ടയിൽ കച്ചവടകാർക്ക് കൈമാറുകയും അവർ കുപ്പികളിലാക്കി ലിറ്ററിന് 2000മുതൽ 3000രൂപയ്ക്കാണ് വിൽക്കുന്നത്.
വരും ദിവസങ്ങളിലേക്കുള്ള ചാരായം വീടിനുള്ളിൽ വാറ്റുമ്പോൾ ആണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രണ്ട് നിലയുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു പ്രതി ഭാര്യയെയും മക്കളെയും അവരുടെ വീട്ടിലേക്ക് മാറ്റിയതിന് ശേഷമാണ് ചാരായം വാറ്റിയിരുന്നത്. കഞ്ചാവ് മയക്കുമരുന്ന് കച്ചവടമായിരുന്നു ലോക്ക് ഡൌൺ ആയതോടെ കഞ്ചാവും മയക്കുമരുന്നും വരാതായതോടെയാണ് വാറ്റിലേക്ക് തിരിഞ്ഞത് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിലധികമായി ചാരായവില്പന നടത്തി വരികയായിരുന്നു.റെയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ നിഷാദ്. എസ്, വിനോദ്. ആർ.ജെ, പ്രശാന്ത്, പി. മാത്യുസ്. സിവിൽ ഏക്സൈസ് ഓഫിസർമാരായ അനീഷ്. എം.ആർ, രാഹുൽ. ആർ. രാജ്, ജ്യോതി.ടി.ആർ, വിഷ്ണു.ഒ.എസ്,ഡ്രൈവർ ബിനോജ് എന്നിവർ നേത്രത്വം നൽകി.
You must be logged in to post a comment Login