മഹാമറിക്കിടയിൽ തലസ്ഥാന നഗരിയിൽ ആശങ്കയായി ചിക്കുൻഗുനിയായും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കൊതുക് പെരുകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.ഈഡിസ് വിഭാഗം കൊതുകുകളാണു ചിക്കൻഗുനിയയ്ക്കും ഡെങ്കിപ്പനിക്കും കാരണമാകുന്നത്.
ഇവ വളരെ കുറച്ചു ജലത്തിൽപ്പോലും മുട്ടയിട്ടു പെരുകും. അതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള എല്ലാ വസ്തുക്കളും വീടിന്റെ പരിസരത്ത് നിന്ന് ഒഴിവാക്കാൻ കൂടുതൽ ശ്രദ്ധ കൊടുക്കണം. പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഉപയോഗിക്കാത്ത പാത്രങ്ങൾ, ടയർ, ചിരട്ടകൾ തുടങ്ങിയവ വൃത്തിയാക്കി വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, ടെറസ്, സൺ ഷെഡ്, കട്ടി കൂടിയ ഇലകൾ എന്നിവയിലും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. എ.സിയിലെ വെള്ളം വീഴുന്ന ട്രേ, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ഇടയ്ക്കിടെ മാറ്റി വൃത്തിയാക്കി സൂക്ഷിക്കണം. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകൾ ഇടയ്ക്ക് ഫ്‌ളഷ് ചെയ്യണം. അടിയന്തര പ്രാധാന്യത്തോടെ കൂടി ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് ഉണ്ട്.
You must be logged in to post a comment Login