കൊച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂർ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ സാക്ഷികളുടെ മൊഴിയെടുക്കൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഫ്ലാറ്റിലെ താമസക്കാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരോട് ഫ്ലാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചു0 മാർട്ടിനെക്കുറിച്ചുമാണ് ചോദിച്ചറിഞ്ഞത്.
കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. അനുമതി ലഭിച്ചാൽ മാർട്ടിൻ ഒളിവിൽ താമസിച്ച കാക്കനാട്ടെ ഫ്ലാറ്റിലും, സംഭവം നടന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
You must be logged in to post a comment Login