Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ജനങ്ങളെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് രാജ്യം ഭരിക്കുന്നത് : കെ സുധാകരൻ എംപി

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. ഇന്ധനവില വർധനവിനെതിരെ യുഡിഎഫ് എംപിമാർ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച് വൻ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസർക്കാരുകളും. യുപിഎ ഭരണകാലത്ത് ക്രൂഡോയിൽ വില 132 ഡോളർ ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു. എന്നാൽ ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ 72 ഡോളർ മാത്രമുള്ളപ്പോൾ ഇന്ധനവില നൂറുരൂപ കടന്നു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിൻറെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ സർക്കാരുകൾ പിഴിയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇന്ധനവില വർധിക്കുന്നതിൽ പ്രധാന ഘടകം. യുപിഎ സർക്കാരിന്റെ കാലത്ത് 2014ൽ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോൾ 32.90 രൂപയായത്. ഡീസലിന് 3.56 രൂപ നികുതിയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സർക്കാർ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ ഇരുസർക്കാരുകളും തുല്യമാണ്.

ഇന്ധനവില വർധിപ്പിക്കുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻറെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കൊറോണ വാക്സിനും ചെലവാക്കുന്ന തുകയും തമ്മിൽ താരതമ്യം ചെയ്താൽ അത് വ്യക്തമാകും. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിൽ ജനങ്ങളുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ ജനാധിപത്യ സംവിധാനം ഇല്ലാതായെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറാകണം. യുഡിഎഫ് സർക്കാർ പെട്രോൾ/ ഡീസൽ വില കുതിച്ചു കയറിയപ്പോൾ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. അതുപോലെ വർധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ ഇടതുസർക്കാർ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസർക്കാരിനും കേരള മുഖ്യമന്ത്രിക്കുമില്ല. ഇന്ധനവില വർധനവിനെതിരായ ജനവികാരം പ്രതിഷേധമായി ഉയർത്തിക്കാട്ടാനാണ് ഇത്തരം ഒരു സമരം രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്നതെന്നും ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മമാണ് ഈസമരത്തിൽ പ്രതിഫലിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ആൻറോ ആൻറണി, ബെന്നി ബെഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ഡീൻകുര്യാക്കോസ്, രമ്യാഹരിദാസ്, ഇടി മുഹമ്മദ് ബഷീർ,അബ്ദുൾ സമദ് സമദ്ദാനി, ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന് എംപിമാർ രാജ്ഭവനിലെത്തി ഇന്ധനവില വർധനവിനെതിരായ ജനങ്ങളുടെ പ്രതിഷേധം ഗവർണ്ണറെ ധരിപ്പിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...