ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ 72 മണിക്കൂറിൽ പിടികൂടി അസം പോലീസ്. കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16, 14 വയസുള്ള പെൺകുട്ടികളെയാണ് ഇവർ അതിക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികളിൽ മൂന്നു പേരാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ഇവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
72 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ കഴിഞ്ഞുവെന്ന് എസ്.പി. പ്രതീക് വിജയ കുമാർ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീടുകൾ മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശർമ സന്ദർശിച്ചു.
You must be logged in to post a comment Login