ന്യൂഡൽഹി: ലോക കായിക വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ സ്പ്രിന്റർ മിൽഖാ സിങ് അന്തരിച്ചു. 91 കാരനായ മിൽഖാ സിങ് കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ അഞ്ചു ദിവസം മുൻപ് മരണപ്പെട്ടിരുന്നു.
മേയ് 20നാണ് മിൽഖാ സിങിന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന പരിശോധനയിൽ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ അളവ് കുറയുകയും ചെയ്തു. ഇതോടെ ഐസിയുവിലേക്ക് മാറ്റി.
‘ഫ്ളൈയിംഗ് സിങ് ‘ എന്ന് അറിയപ്പെട്ട മിൽഖാ സിങ് 1958ലെയും 1962ലെയും ഏഷ്യൻ ഗെയിംസിൽ നിന്നായി മൊത്തം നാല് സ്വർണ മെഡലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. 1958 ലെ കോമൺവെൽത്ത് ഗെയിമിലും സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. 1959 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മകൾ സോണിയ സൻവാൽക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മിൽഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ൽ ഭാഗ് മിൽഖാ ഭാഗ് എന്ന സിനിമ നിർമിച്ചിരുന്നു.
You must be logged in to post a comment Login