തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണവുമായി വലിയ വിവാദം സൃഷ്ട്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്. അന്വേഷണ സംഘം അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം കോടതിയിൽ പതിമൂന്ന് കാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അറിയിച്ചു.
വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് ഈ കണ്ടെത്തലുകൾ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ റിപ്പോർട്ടിൽ പരാതിക്ക് പിന്നിൽ പ്രേരണയില്ലെന്നും പറയുന്നു. മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിന് പതിമൂന്നുകാരനെ ഇരയാക്കി എന്ന പരാതിയിൽ ആണ് അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയുടെ വാദം മുൻ ഭർത്താവ് മകനെക്കൊണ്ട് വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു. എന്നാൽ സ്ത്രീയുടെ മുൻഭർത്താവ് പറഞ്ഞത് മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ലെന്നായിരുന്നു . ഇയാളുടെ വാദം മകനിൽ ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു.
You must be logged in to post a comment Login