ആലപ്പുഴ: പരിശോധനക്കൽ എത്ര നടത്തിയിട്ടും കാരണം വ്യക്തമാകാതെ ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം. നഗരസഭയുടെ കുടിവെള്ള സാംപിൾ പരിശോധന ഫലം വന്നെങ്കിലും, രോഗകാരണം അവ്യക്തമായി തുടരുകയാണ്.
പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം അറിയാതെ ഇരുട്ടിൽ തപ്പിയ നഗരസഭയുടെ, അവസാന പ്രതീക്ഷ കുടിവെളള സാംപിളിൻറെ പരിശോധനാ ഫലമായിരുന്നു. എന്നാൽ അതിലും രോഗകാരണം വ്യക്തമല്ല. നഗരത്തിലെ ചില സ്വകാര്യ ശുദ്ധജല വിതരണ പ്ലാന്റുകളിൽ നിന്നുളള വെളളത്തിൽ കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയെന്ന് ചെയർപേഴ്സൺ പറയുന്നു.
പല വാർഡുകളിലായി അഞ്ഞൂറിലധികം പേർക്ക് ഇതുവരെ വയറിളക്കവും ചർദ്ദിയും പിടിപെട്ടു. കൊറോണ കാലമായതിനാൽ ആശുപത്രികളിൽ പോകാനും ആളുകൾക്ക് ബുദ്ധിമുട്ട്. രോഗ വ്യാപനം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊറോണ കാലത്ത് പകർച്ചവ്യാധി കൂടി പിടിപെട്ട് ജനം നരകിക്കുമ്പോൾ, നഗരസഭയും ജില്ലാ ഭരണകൂടവും നിർജ്ജീവമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഒരാഴ്ചയിലധികമായി ആലപ്പുഴ നഗരത്തിൽ പടരുന്ന ഛർദിയുടെയും വയറിളക്കത്തിൻറെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചെയർപേഴ്സണും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു മറുപടിയില്ല. തിളപ്പിച്ചാറിയ വെള്ളം കുടിച്ച് വീട്ടിൽ വിശ്രമിക്കണമെന്ന നല്ല ഉപദേശം മാത്രം ആൺ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
You must be logged in to post a comment Login