തൃശൂർ: 16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇരയുമായി വിവാഹ ചടങ്ങ് നടത്തിയതിനാൽ ജാമ്യം നൽകണമെന്ന പ്രതിയുടെ വാദം കോടതി തള്ളി.
കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞുമാക്കൻപുരയ്ക്കൽ സിതീഷ് ജിത്തിെൻറ (23) മുൻകൂർ ജാമ്യാപേക്ഷയാണ് തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്. 2020 ഒക്ടോബറിലാണ് സംഭവം. പട്ടികജാതിയിൽപെട്ട പെൺകുട്ടിയെ ചെറായി ബീച്ചിലെത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ കുടുംബക്ഷേത്രത്തിൽവെച്ച് താലി കെട്ടുകയുമായിരുന്നു. വിവരം മറച്ചുവെച്ചതിനും ശൈശവ വിവാഹത്തിന് സഹായിച്ചതിനും പ്രതിയുടെയും പെൺകുട്ടിയുടെയും മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തിരുന്നു. ശൈശവ വിവാഹം നിയമവിരുദ്ധമായതിനാൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധുവിെൻറ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
You must be logged in to post a comment Login