ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ് (87) അന്തരിച്ചു. ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്തരിച്ചത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്ന സിങ് വെന്റിലേറ്റിറിലായിരുന്നു.
രണ്ട് മാസത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. ഏപ്രിൽ 12 നും, ജൂൺ 11നും ആയിരുന്നു വീരഭദ്ര സിങ് കൊവിഡ് പോസിറ്റീവായത്.
ഒമ്ബത് തവണ എംഎൽഎയും അഞ്ച് തവണ എംപിയും ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വീരഭദ്രസിങ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്.
1983 ഏപ്രിൽ 8 മുതൽ 1990 മാർച്ച് 5 വരെയും 1993 ഡിസംബർ 3 മുതൽ 1998 മാർച്ച് 23 വരെയും 2003 മാർച്ച് 6 മുതൽ 2007 ഡിസംബർ 29 വരെയും 2012 ഡിസംബർ 25 മുതൽ 2017 ഡിസംബർ 26 വരെയുമായിരുന്നു ആറ് തവണ വീരഭദ്ര സിങ് സംസ്ഥാനത്തെ നയിച്ചത്. 1998 മാർച്ച് മുതൽ 2003 മാർച്ച് വരെ പ്രതിപക്ഷ നേതാവായും വീരഭദ്ര സിങ് പ്രവർത്തിച്ചിട്ടുണ്ട്.
You must be logged in to post a comment Login