പോത്തൻകോട്: കാട്ടായിക്കോണം ശാസ്താവട്ടത്ത് വീട്ടിൽ കയറി ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വീട്ടുമുറ്റത്തുകിടന്ന കാർ അടിച്ചു തകർക്കുകയും മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മൂന്നുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കഴക്കൂട്ടത്തെ കിഴക്കും ഭാഗം ശിവ നഗർ എസ് എൽ ഭവനിൽ ശശിധരൻ നായർ മകൻ വിനീഷ്(32 ) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ മൂവർ സംഘം കാട്ടായിക്കോണം ശാസ്താ വട്ടത്ത് വാടകയ്ക്ക് കുടുംബമായി താമസിക്കുന്ന യുവാവിന്റെ വീട്ടിൽ കയറി അയാളെ കമ്പി വടികൊണ്ടും ബിയർ കുപ്പി കൊണ്ടും അടിച്ച ശേഷം വീടിനു മുന്നിൽ പാർക്ക് ചെയ്ത കാർ അടിച്ചു തകർക്കുകയും, തുടർന്ന് റോഡിലിറങ്ങിയ സംഘം വഴിയാത്രക്കാരെ മർദിക്കുകയും ആയിരുന്നു. എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
വിനീഷിനെതിരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളും പീഡനം, വധശ്രമ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെടുമങ്ങാട് ഡി വൈ എസ് പി അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് എസ് എച്ച് ഓ ശ്യാം, എസ് ഐ പി വിനോദ് വിക്രമാദിത്യൻ, സജു, സി പി ഓ മാരായ അപ്പു, ഉണ്ണി കൃഷ്ണൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നും മൂന്നും പ്രതികൾ ഒളിവിൽ ആണ്.
You must be logged in to post a comment Login