കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നിലവിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. മിഠായി തെരുവിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വ്യാപാരികൾ കടകൾ തുറക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു.
യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായി ചേർന്നാണ് കടകൾ തുറക്കാൻ ശ്രമിച്ചത്. പോലീസ് തടഞ്ഞതോടെ വാക്കേറ്റം ഉണ്ടാകുകയും, പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു.
ബിവറേജസിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സർക്കാർ അവഗണിക്കുന്നതെന്നാണ് വ്യാപാരികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്നാൽ വ്യാപാരികളുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാനാകുക. ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്.
You must be logged in to post a comment Login