വേലിയേറ്റമേഖലയിൽ നിന്നും അമ്പത് മീറ്ററിനുളളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടവരെ കോൺട്രാക്ടർമാരും ചൂഷണം ചെയ്യുന്നതായ് വ്യാപക പരാതി.
മത്സ്യതൊഴിലാളികളുടെ പുനരദിവാസം ലക്ഷ്യമാക്കി തയ്യറാക്കിയ പദ്ധതിയുടെ ഭൂമി വാങ്ങുന്നതിൽ തുടങ്ങി വീട് നിർമ്മാണത്തിൽ വരെ ഇപ്പോൾ ചൂഷണം കടന്നുകൂടിയിരിക്കുന്നതായ് മത്സ്യതൊഴിലാളികൾ പറയുന്നു. കൃത്യസമയത്ത് എഗ്രിമെന്റ് പ്രകാരമുള്ള വ്യവസ്ഥകളിൽ വീട് നിർമ്മിച്ചു നൽകുന്നതിൽ കരാറുകാർ വീഴ്ചവരുത്തുന്നതായാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ പറയുന്നത്.
പുനർഗേഹം പദ്ധതി പ്രകാരം, അർഹരായ കുടുംബത്തിന് ഭൂമിവാങ്ങുവാൻ ആറ് ലക്ഷവും വീടിന് നാല് ലക്ഷവുമാണ് ലഭ്യമാകുക.
ഭൂമി വിലയിൽ ഇളവ് ലഭിക്കുന്ന പക്ഷം ആ തുകയും ഗൃഹനിർമ്മാണത്തിനുപയോഗിക്കാം എന്ന വ്യവസ്ഥ നിലവിൽ ഉണ്ടെങ്കിലും ആ തുക സ്ഥല ഏജന്റും അധികാരികളും വീതിച്ചെടുക്കലാണ് പതിവ്.
ഇതിനു പുറമെയാണിപ്പോൾ വീടുപണിക്കുള്ള തുകയിൽ നിന്ന് കരാറ്കാർകൂടി ചൂഷണം ആരംഭിച്ചിരിക്കുന്നത്. അഞ്ചുതെങ്ങിലെതന്നെ നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഇത്തരത്തിൽ കരാറുകരുടെ പലവിധ ചൂഷണങ്ങൾക്ക് വിധയരായിരിക്കുന്നത്.
അളവ്കളിലും സ്‌കൊയർ ഫീറ്റ് കണക്കുകളിലും തിരിറിമറി കാട്ടുക, സിമന്റ് കമ്പി തുടങ്ങിയവയിൽ കുറവ് വരുത്തുക, വാതിൽ ജന്നൽ, ഇളക്ട്രിക്കൽ പ്ലമ്പിങ്ങ് തുടങ്ങിയയ്ക്ക് നിലവാരമില്ലാത്ത തടികളും ഉപകരണങ്ങളും ഉപയോഗിക്കുക എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ചൂഷണം കടന്നുകൂടിയിരിക്കുന്നത്. കൂടാതെ, പണം മുൻകൂറായി കൈപ്പറ്റുകയും പൂർത്തീകരിക്കാതെ ഉടമയെ വട്ടംചുറ്റിക്കുന്നതും ഈ മേഖലയിൽ പതിവായിട്ടുണ്ട്.
മാത്രവുമല്ല നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും എഗ്രിമെന്റ് ചെയ്യുകയും പണി തുടങ്ങി ആഴ്ചകൾക്കുള്ളിൽതന്നെ നിർമ്മാണ സാമഗ്രികളുടെ വില വിലവർദ്ധനവ് ചൂണ്ടിക്കാട്ടി കൂടുതൽ തുക നൽകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കരാറുകർ നിർമ്മാണപ്രവർത്തികൾ അനന്തമായ് നീട്ടിക്കൊണ്ട് പോകുന്നതായും പരാതിയുണ്ട്.
ഇതിനെതിരെ പലരും പോലീസിനെ സമീയ്ക്കുണ്ടെങ്കിലും പോലീസ് സ്റ്റേഷനുകളുടെ പരിധിയും നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി പരാതിക്കാരെ ഒഴുവാക്കിവിടുന്നതായും സൂചനയുണ്ട്.
You must be logged in to post a comment Login