കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിൽ 2015 2020 കാലഘട്ടത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി.
2015 – 2020 കാലഘട്ടത്തിൽ 70 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു വെയിറ്റിംഗ് ഷെഡ്ഡ് പോലുമില്ല. മഴ ആയാൽ ബസ്റ്റാൻഡിനു അകം മൊത്തം വെള്ളക്കെട്ട് ആണ് സമീപത്തുള്ള കടയ്ക്ക് അകത്ത് മൊത്തം വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.
ജനങ്ങളുടെ നിരന്തര പരാതിയെ തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കുവാൻ വീണ്ടും പഞ്ചായത്ത് ഭരണസമിതി മൂന്നു ലക്ഷം രൂപയോളം അനുവദിച്ചുകൊണ്ട് ബസ്സ്റ്റാൻഡിന് അകത്ത് അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. പ്രൈവറ്റ് ബസ്സ്റ്റാൻഡിന് അകത്തു വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ ബസ്സുകൾ ബസ്റ്റാൻഡ് കയറാറില്ല.
രാത്രിയായാൽ ബസ്സ്റ്റാൻഡിനു അകത്തു സ്വകാര്യബസ്സുകളുടെ യും സ്വകാര്യ വാഹനങ്ങളുടെയും പാർക്കിംഗ് കേന്ദ്രം ആയി മാറാറുണ്ട്. ബസ് സ്റ്റാൻഡ് നകത്ത് ഒരു ഒരു തെരുവുവിളക്ക് പോലും കത്താർ ഇല്ല എന്നാണ് ബസ്റ്റാൻഡിന് അകത്തുള്ള വ്യാപാരികൾ പറയുന്നത്. ഇതിനെതിരെ വ്യാപകമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഡിവൈഎഫ്ഐ നിലമേൽ മണ്ഡലം കമ്മിറ്റി.
You must be logged in to post a comment Login