സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ സംസ്ഥാനത്തിന് ലഭിച്ച വാക്‌സിൻ ഡോസുകൾ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമാണ്.തിരുവനന്തപുരത്തേക്കായി 25,000 ഡോസ് വാക്സിനും എത്തിയിട്ടുണ്ട്. നാളെ ജില്ലയിൽ തെരഞ്ഞെടുത്ത വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കും.സ്ഥാനം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.പല ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്‌സിൻ ക്ഷാമമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്‌സിൻ വിതരണം സുതാര്യമാണ്. വാക്‌സിൻ എത്തിക്കേണ്ടവർ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇടപെടണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു
You must be logged in to post a comment Login