ഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ നംഗൽ എന്ന ഗ്രാമത്തിലാണ് മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ ഒൻപതു വയസ്സ് കാരിയുടെ മൃതദേഹം സംസ്കരിച്ചത്. പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായതായി പരാതി.സംസ്കാരം നടത്തിയ പുരോഹിതൻ ഉൾപ്പെടെ നാലു പേർക്ക് എതിരെ പോലീസ് കേസ് എടുത്തു .
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കൂടി സമീപത്തെ ശ്മശാനത്തിൽ തണുത്ത വെള്ളം ശേഖരിക്കാൻ പോയതാണ് പെൺകുട്ടി.ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിൽ തിരക്കുമ്പോഴാണ് ശ്മശാനത്തിൽ പൂജ ചെയ്യുന്ന പുരോഹിതന്റെ ഫോൺ വരുന്നത് കുട്ടിക്ക് ഷോക്ക് ഏറ്റുവെന്നു പറഞ്ഞു .മാതാപിതാക്കൾ അവിടെ എത്തുമ്പോൾ കണ്ടത് മകളുടെ ശരീരത്തിലും ,മുഖത്തും ഒരുപാടു മുറിവുകളാണ് .പുരോഹിതൻ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നുവെന്നും അവർ മകളെ ബലാത്സംഗം ചെയ്തുവെന്ന് ആണ് മാതാപിതാക്കൾ പറയുന്നത്.
മൃതദേഹം പോസ്റുമോർട്ടും ചെയ്യണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ പുരോഹിതൻ ഉൾപ്പെടെ ഉള്ളവർ സമ്മതിച്ചില്ല .ആശുപത്രി അധികൃതർ അവയവങ്ങൾ കീറി എടുക്കുമെന്ന് തെറ്റിധരിപ്പിക്കുകയും ,കൂടാതെ പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു അവശനാകുകയും ചെയ്തു. തുടർന്ന് നിർബന്ധിച്ചു മൃതദേഹം അവിടെ വച്ച് തന്നെ സംസ്കരിച്ചു എന്നുമാണ് പറയുന്നത്.
സംഭവം കഴിഞ്ഞു ഏറെ നേരം മാതാപിതാക്കൾ ബോധരഹിതരായി കിടന്നു.ബോധം വന്നപ്പോൾ അവർ ശ്മശാനത്തിൽ നിന്നും പുറത്തു വന്നാണ് ഗ്രാമവാസികളെ സംഭവം അറിയിക്കുന്നത് .അപ്പോൾ തന്നെ പോലീസിനെ വിവരം അറിച്ചെങ്കിലും നിയമനടപടികൾക്ക് താമസം ഉണ്ടായി എന്നാണ് പറയുന്നത്. കാരണം പ്രതികൾ ഉന്നത ജാതിക്കാർ ആയതുകൊണ്ടാണ് എന്നാണ് കുടുംബം ആരോപിക്കുന്നത് .
ഇന്നലെ രാത്രി തന്നെ വലിയ രീതിയിലുള്ള പ്രതിഷേധം ആരംഭിക്കുകയും അതി വേഗം തന്നെ ഇവർക്കെതിരെ ശിക്ഷ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കുടുംബം സമരം ആരംഭിച്ചത് .പുരോഹിതൻ ഉൾപ്പെടെ നാലുപേരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ഇവർക്കു നാലുപേർക്കും വധശിക്ഷ തന്നെ നൽകണമെന്നാണ് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്
അതേസമയം, കുടുംബത്തിന് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി .നീതി ലഭിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് ഭീം ആര്‍മി നേതാവ് പ്രതികരിച്ചു.
You must be logged in to post a comment Login