ഡൽഹി :പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രതിവാരകേസുകൾ ഉയർന്നു, കൊവിഡ് പരിശോധന നിരക്കിൽ കേരളമാണ് രാജ്യത്തു രോകവ്യാപനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ദില്ലി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്.
കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കക്കിടയിലാണ് രാജ്യത്തു ഇപ്പോൾ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കിൽ വർദ്ധനവ് .
കേരളത്തിന് പുറമെ ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ദില്ലി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഇപ്പോൾ വെല്ലുവിളിയായി മാറിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണവും വളരെ കൂടുതലാണ്. അതേസമയം, രാജ്യത്ത് ഒരു ദിവസത്തിനിടെ 30549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേർ മരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്.
അതേ സമയം വിദേശ വാക്സീനുകളായ മൊഡേണ ഫൈസർ, ജോൺസൺ ആൻറ് ജോൺസൺ എന്നിവയുടെ ഇറക്കുമതി സംബന്ധിച്ച പ്രശ്നങ്ങൾ രാജ്യത്തെ വാകസിനേഷൻ വേഗതയെ ബാധിക്കില്ലെന്ന് കേന്ദ്രത്തിൻറെ വാക്സീൻ സമിതി അംഗമായ എൻ.കെ അറോറ പറഞ്ഞു. വിദേശ വാക്സീനുകൾ കൂടുതൽ ഡോസ് നൽകാൻ തയ്യാറായാൽ വാക്സീൻ കരാറിലെ നഷ്ടപരിഹാര നിബന്ധന നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജോൺസൺ ആൻറ് ജോൺസൺ വാക്സിൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിൻവലിച്ചിരുന്നു.അനുമതി ലഭിച്ച മോഡേണ ഇതുവരെ ഇറക്കുമതി നടപടികൾ തുടങ്ങിയിട്ടില്ല. ഫൈസർ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. എന്നാൽ ഡിസംബറിന് മുമ്പ് 135 കോടി ഡോസ് നൽകാനുള്ള കേന്ദ്രത്തിൻറെ പദ്ധതിയെ ഇതു ബാധിക്കില്ല എന്നാണ് എൻ കെ അറോറ പറഞ്ഞത്.
You must be logged in to post a comment Login