ടോക്യോ: ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാനഡയുടെ ഫുട്ബോള് താരം ക്യുൻ. ടോക്യോയിൽ വനിതാ ഫുട്ബോളിൽ കനേഡിയൻ ടീമിനൊപ്പം സ്വർണം നേടിയാണ് ക്യുൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വർണനേട്ടം.
25-കാരിയായ ക്യുൻ കാനഡയുടെ മധ്യനിര താരമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങൾ കളിച്ച ക്യുൻ 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. എന്നാൽ അന്ന് ക്യുൻ തന്റെ ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.
2004 മുതലാണ് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ പങ്കെടുത്ത ന്യൂസീലന്റ് താരം ലോറെൽ ഹബ്ബാർഡും ട്രാൻസ്ജെൻഡറാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ് വനിത എന്ന റെക്കോർഡും ലോറെൽ സ്വന്തമാക്കി.
You must be logged in to post a comment Login