വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത. സമാന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികൾ വേണ്ടെന്ന തീരുമാനം, പലവട്ടം ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങൾ നടത്തിയ വൈകാരിക ഇടപെടലുകൾ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു. എനിക്ക് പ്രണയബന്ധങ്ങൾ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോർഷനുകൾ നടത്തിയെന്നുമൊക്കെയാണ് അവർ പറയുന്നത്. ‘വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാൻ എന്നെ വെറുതെ വിടാൻ അനുവദിക്കുയാണ് വേണ്ടത്. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ്. പക്ഷേ ഞാനൊന്ന് ഉറപ്പ് തരുന്നു, ഇതിനെയൊന്നും എന്നെ തകർക്കാൻ ഞാൻ അനുവദിക്കില്ല.’– സമാന്ത വ്യക്തമാക്കി.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
KERALA NEWS
തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...
KERALA NEWS
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...
You must be logged in to post a comment Login