ന്യൂനമർധം ശക്തിപ്രാപിച്ചു സാഹചര്യത്തിൽ ആന്ധ്രയിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. 100 -ഓളം പേരെ കണ്ടെത്താനുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേരും ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേരുമാണ് മരിച്ചത്. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതൽ അംഗങ്ങളെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.
ആന്ധ്രയിലെ വിവിധ നദികളിൽ നിന്ന് 12 മൃതദേഹങ്ങൾ കണ്ടെടുത്തു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിൽ റോഡ് തകർന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദർശനം തൽക്കാലത്തേക്ക് വിലക്കി.
You must be logged in to post a comment Login