മാലാവലിച്ചുപൊട്ടിപ്പാണോ സാമ്പത്തികലാഭം ഉണ്ടാക്കുവാൻ പറ്റിയ ഏറ്റവും വലിയ ബിസിനസ്. ജീവിതം പുലർത്തുന്നതിനുവേണ്ടി ചെറിയ ശമ്പളത്തിന് ജോലിക്ക് പോകുന്ന യുവതികൾക്ക് പോലും മനഃസമാദാനത്തോടെ ജോലിസ്ഥലത് നിൽക്കാൻ കഴിയാത്ത അവസ്ഥ. ഇന്നും കല്ലമ്പലം പോലീസ് വിദ്യാർത്ഥികളടങ്ങുന്ന 7 അംഗസംഘത്തെ പിടികൂടി. കാല്നടയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം മാലപിടിച്ചുപറിച്ചോടുന്ന സംഘത്തെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. അയിരൂർ പാരിപ്പള്ളി കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ നടന്ന മാലപൊട്ടിക്കൽ പരമ്പരയിലെ പ്രതികളാണ് പിടിയിലായവർ.
മുത്താന ചെമ്മരുതി ബി എസ്നിവാസിൽ ചന്ദു എന്ന ശരത് വടശ്ശേരിക്കോണം പനച്ചവിള വീട്ടിൽ ശ്രീക്കുട്ടൻ എന്ന ശ്രീകാന്ത് പരവൂർ കുന്നിൽ വീട്ടിൽ ഇതിൽ നന്ദു ഞെക്കാട് തെറ്റി കുളം ചരുവിള വീട്ടിൽ അമൽ ആനയറ വെൺപാല വും ഈറോഡ് കളത്തിൽ വീട്ടിൽ അഖിൽ കല്ലമ്പലം മാവിൻമൂട് അശ്വതി ഭവനിൽ ആകാശ് എന്നിവരും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമാണ് പിടിയിലായത്.
ആഡംബര ജീവിതത്തിനും മയക്കുമരുന്നിനും വേണ്ടിയായിരുന്നു പിടിയിലായവർ മാല പൊട്ടിക്കൽ പരമ്പര നടത്തിയത്. പരമ്പരയായി തുടരുന്ന മാല പിടിച്ചുപറിയെ തുടർന്ന് വർക്കല ഡിവൈഎസ്പി നിയാസിനെ യും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കർ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
You must be logged in to post a comment Login