കാർഷിക നിയമൾക്കെതിരെ കർഷകർ സമരം തുടങ്ങിയിട്ട് ഒരുവർഷം. കഴിഞ്ഞ വർഷം നവംബർ 26ന് ദില്ലിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാർച്ച് 27നാണ് ദില്ലി അതിർത്തിലെ സിംഗുവിൽ എത്തിയത്. കർഷകരെ പോലീസ് അതിർത്തിയിൽ തടഞ്ഞതോടെ സിംഗു കർഷകരുടെ സമരകേന്ദ്രമായി മാറി.
സംഭവബഹുലമായ കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യുപിയിലും പഞ്ചാബിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാവും നിയമങ്ങൾ പിൻവലിക്കുന്നതെന്ന് റിപോർട്ടുകൾ ഉണ്ട്.
അതേസമയം എംഎസ്പി അടക്കം കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കർഷകർ. സമരത്തിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി ദില്ലിയുടെ അതിർത്തികളിൽ ഇന്ന് കൂടുതൽ കർഷകരെത്തും. അതിർത്തികളിൽ പ്രകടനങ്ങളും ട്രാക്ടർ റാലികളും നടന്നേക്കും. താങ്ങുവില നിയമമില്ലെങ്കിൽ സമരം തീരില്ലെന്നാണ് കർഷകരുടെ തീരുമാനം.
You must be logged in to post a comment Login