ദുബൈയിൽ വാഹനാപകടങ്ങളിൽ ഏഴ് പേർക്ക് ഗുരുതര പരിക്ക്. ഏഴ് വാഹനാപകടങ്ങളാണ് വാരാന്ദ്യത്തിൽ ഉണ്ടായത്. മിക്ക അപകടങ്ങളും ഗതാഗത നിയമലംഘനങ്ങൾ മൂലമാണുണ്ടായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറൽ വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
ദുബൈ-അൽ ഐൻ റോഡിൽ ഔട്ട്‌ലെറ്റ് മാളിന് മുമ്പിൽ വാഹനങ്ങൾ നിശ്ചിത അകലം പാലിക്കാത്തതിനെ തുടർന്നാണ് ആദ്യ അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഹെസ്സ റോഡിൽ മോട്ടോർസിറ്റി ക്രോസ് റോഡിൽ ഒരു മോട്ടോർ സൈക്കിൾ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അടുത്ത അപകടമുണ്ടായത്. അപകടത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച ആൾക്ക് സാരമായ പരിക്കേറ്റു. ഹാപ്പിനസ് റോഡിൽ ഒരു കാർ ഏഷ്യൻ വനിതയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വനിതയ്ക്ക് ഗുരുതര പരിക്കേറ്റു. അവീർ റോഡിൽ ഡ്രാഗൻ മാർട്ടിന് മുമ്പിലായി നടന്ന നാലാമത്തെ അപകടത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി സിമിന്റ് ബാരിയറിൽ ഇടിക്കുകയായിരുന്നു. സമാനമായ രീതിയിൽ മോട്ടോർ സൈക്കിൾ റോഡിൽ നിന്ന് തെന്നി മാറി സിമിന്റ് ബാരിയറിലിടിച്ചാണ് മറ്റൊരു അപകടമുണ്ടായത്. മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു.
നിയമലംഘനങ്ങൾ മൂലം കഴിഞ്ഞയാഴ്ചയിൽ ദുബായ് നഗരത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയായിരുന്നു.
You must be logged in to post a comment Login