കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതി. 20 വർഷത്തെ ശിക്ഷ പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്.
ബലാത്സംഗ വകുപ്പും പോക്‌സോ വകുപ്പും നിലനിൽക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയിൽ ഇളവുനൽകിയത്. നേരത്ത തലശ്ശേരി പോക്‌സോ കോടതി പ്രതിക്ക് 60 വർഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വർഷമായി അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതി വിധി. പിഴയടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് റോബിൻ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്.
You must be logged in to post a comment Login