നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി. വിതുര ശിവൻകോവിൽ ജങ്ഷനിൽ മൻസഹൗസിൽ മൻസാദ്- ഫാത്തിമ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ നിർദേശപ്രകാരം ഫാത്തിമയെ രാവിലെ 11.30-ഓടെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.എന്നാൽ, ആശുപത്രിക്കു സമീപം മുറിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർ അവിടെയായിരുന്നുവെന്നും രാത്രി 8.30-നാണ് പ്രസവമുറിയിലെത്തിയതെന്നുമാണ് ആരോപണം.ഡോക്ടറെത്തിയപ്പോഴേക്കും ഫാത്തിമ സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നൽകിയിരുന്നു. ഇതേ ഡോക്ടർ സ്വകാര്യം പ്രാക്ടീസ് നടത്തുന്നയിടത്താണ് ഫാത്തിമ ഗർഭിണിയായതു മുതൽ എത്തിയിരുന്നതെന്ന് ഭർത്താവ് മൻസാദ് പറഞ്ഞു. എന്നാൽ, പ്രസവമുറിയിൽ കൃത്യമായ പരിചരണം ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
KERALA NEWS
തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...
KERALA NEWS
അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...
You must be logged in to post a comment Login