തെങ്കാശിയിൽ നടന്ന കേരള-തമിഴ്നാട് ഉദ്യോഗസ്ഥ തല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.തെങ്കാശിയിലെ 6000 കർഷകരിൽ നിന്നാവും കേരളം നേരിട്ട് പച്ചക്കറി വാങ്ങുക.ഇടനിലക്കാരെ പൂർണമായി ഒഴിവാക്കും. ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടും.
6000 കർഷകരെ പ്രതിനിധീകരിക്കുന്ന 6 സംഘടനാ നേതാക്കളും കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഹോർട്ടികോർപ്പ് എംഡിയും ഉൾപ്പെടെയുള്ളവരാണ് തെങ്കാശിയിലെ ചർച്ചയിൽ പങ്കെടുത്തത്. കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് നൽകേണ്ട വിഹിതം വരും ദിവസങ്ങളിൽ തീരുമാനിക്കും.
You must be logged in to post a comment Login