ഒട്ടും സമയം ഇല്ലാതെയുള്ള തിരക്കുപിടിച്ച ജീവിതം വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ് സർവേയിൽ പറയുന്നത്.
സർവേ റിപ്പോർട്ട് പ്രകാരം പങ്കെടുത്തവരിൽ 51 ശതമാനം പേരും നാലു മുതല്‍ ആറു മണിക്കൂര്‍ വരെയും 10 ശതമാനം പേര്‍ നാലു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഉറക്കപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 15 ശതമാനം മുതിര്‍ന്നവരിലും 3.4 മുതല്‍ അഞ്ച് ശതമാനം വരെ കുട്ടികളിലും സ്ലീപ് അപ്നിയ റിപ്പോർട്ട് ചെയ്യാറുണ്ട്. സ്ലീപ് അപ്നിയ ബാധിച്ചവര്‍ക്ക് ഉറങ്ങി എണീറ്റാലും ഉറക്കച്ചടവ്, ദേഷ്യം തുടങ്ങിയവ അനുഭവപ്പെടും.
You must be logged in to post a comment Login