ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതും കാത്തുള്ള ഇരിപ്പിലാണ് ഇന്ന് ശാസ്ത്രലോകം. ഇടിയുടെ ആഘാതത്തിൽ അമ്പിളിക്കലയ്ക്ക് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആകാംക്ഷ. മൂന്നുടണ്‍ ആണ് ഇതിന്റെ ഭാരം. റോക്കറ്റിനെ നിരീക്ഷിക്കാനായി കാലിഫോര്‍ണിയയിലെ ബാര്‍സ്റ്റോവിനടുത്തുള്ള ഗോള്‍ഡ്സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാര്‍ സജ്ജമായിക്കഴിഞ്ഞു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിലൂടെ ആഘാതം സ്ഥിരീകരിക്കാന്‍ ആഴ്ചകള്‍, മാസങ്ങള്‍ പോലും എടുത്തേക്കാം. ചന്ദ്രന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കാൻ നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററുമുണ്ടാകും.ഇടിയില്‍ ചന്ദ്രനില്‍ 33 അടി മുതല്‍ 66 അടി വരെയുള്ള വിള്ളലുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് റോക്കറ്റ് ചന്ദ്രനുനേരെയെത്തുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 9,233 കിലോമീറ്റര്‍ എന്ന മിന്നല്‍വേഗത്തിലാണ് റോക്കറ്റിന്റെ യാത്ര.
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സാണ് റോക്കറ്റിന്റെ പേരില്‍ ആദ്യം പഴികേട്ടത്. 2015-ല്‍ വിക്ഷേപിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റാണ് ചന്ദ്രനില്‍ ഇടിക്കുന്നതെന്നായിരുന്നു കരുതിയത്. സ്‌പേസ് എക്‌സും നാസയും ഇക്കാര്യം നിഷേധിച്ചു.എന്നാൽ അതല്ല 2014-ല്‍ ചന്ദ്രനിലേക്ക് അയച്ച ഒരു ചൈനീസ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗമാണിതെന്നായി പിന്നത്തെ വാദം. അതേസമയം ചൈന ഇതു തള്ളിക്കളയുകയായിരുന്നു. അപ്പോള്‍ ആരാവും ആ ‘ഇടി ഭീമന്‍’. അതിനുള്ള ഉത്തരത്തിനു കൂടിയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.
You must be logged in to post a comment Login