ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. രാജ്യത്തിന്റെ 25-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറാണ് രാജീവ് കുമാർ.
1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ധന സെക്രട്ടറിയായിരുന്നു. 2020ൽ വിരമിച്ചശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷൻ ബോർഡ് ചെയർമാനായി. 2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന് കാലാവധിയുള്ളത്. 2020 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചു വരികയാണ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തെരഞ്ഞെടുപ്പും രാജീവ് കുമാറിൻറെ മേൽനോട്ടത്തിലായിരിക്കും നടക്കുക. രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി കടുത്ത തീരുമാനങ്ങളെടുക്കാനും, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇലക്ഷൻ കമ്മീഷൻ മടിക്കില്ലെന്ന് ചുമതലയേറ്റെടുത്ത ശേഷം രാജീവ്കുമാർ പറഞ്ഞു.
ആർ.ബി.ഐ സെൻട്രൽ ബോർഡ് ഡയറക്ടർ, നബാർഡ് അഗം, ഇക്കണോമിക് ഇന്റലിജന്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി രാജീവ് കുമാറിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കിയത്.
You must be logged in to post a comment Login