പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. നടപടികളിൽ അസ്വാഭാവികതയില്ല. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളം. പൊലീസ് തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്നു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു.
അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും. മത നിരപേക്ഷതയ്ക്ക് വർഗീയ ശക്തികൾ അഴിഞ്ഞാടാൻ തയ്യാറാകുമ്പോൾ ആ വർഗീയ ശക്തികൾക്ക് എതിരെയുള്ള നടപടി സ്വാഭാവികമായും പൊലീസ് സ്വീകരിക്കും.
ഇതിന്റെ ഒരു ചെറുപതിപ്പാണ് ആലപ്പുഴയിൽ ഉണ്ടായത്. ആലപ്പുഴയിലെ എസ് ഡി പി ഐക്കാർ നടത്തിയ പ്രകടനത്തിൽ പത്ത് വയസുള്ള കുട്ടിയെ ഒരാൾ ചുമലിലേറ്റി കുട്ടിയെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു.
ആ മുദ്രാവാക്യം കടുത്ത മത വിദ്വേഷം ഉളവാക്കുന്ന തരത്തിലായിരുന്നു. വലിയതോതിൽ മത സ്പർധ, വർഗീയ വിദ്വേഷം പരത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. ആ കുട്ടിക്ക് അതിന്റെ ആപത്ത് തിരിച്ചറിയാൻ കഴിയില്ല. ഈ പരിപാടിക്ക് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുത്തു
You must be logged in to post a comment Login