52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത.
പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140ഓളം ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി എന്നാണ് വിവരം.
നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.
മികച്ച നടി ആരാണ് എന്ന് അറിയാനും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്രേസ് ആന്‍റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടേതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ പ്രധാനം.
അമ്പത്തിരണ്ടാമത് കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ആരാകും മികച്ച നടൻ എന്നറിയാനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇന്ദ്രൻസ് (ഹോം), ടൊവിനൊ തോമസ് (കള, മിന്നല്‍ മുരളി, കാണെക്കാണെ), ദുല്‍ഖര്‍ (കുറുപ്പ്), മമ്മൂട്ടി (വണ്‍, ദ പ്രീസ്റ്റ്), പ്രണവ് മോഹൻലാല്‍ (ഹൃദയം), മോഹൻലാല്‍ (ദൃശ്യം 2), ഗുരു സോമസുന്ദരം (മിന്നല്‍ മുരളി) തുടങ്ങി പരിചയ സമ്പന്നരും യുവാക്കളുമായ ഒട്ടേറെ താരങ്ങളാണ് മികച്ച നടനാകാൻ മത്സരിക്കുന്നത്.
‘ജോജി’യാണ് കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മത്സരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം. ദിലീഷ് പോത്തനൊപ്പമുള്ള തന്‍റെ വിന്നിംഗ് കോമ്പിനേഷന്‍ തുടര്‍ന്ന ഫഹദിന്‍റെ പ്രകടനം.
You must be logged in to post a comment Login