Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഉറക്കത്തിൽ എഴുന്നേറ്റ് നടന്നു, 43 പവൻ സ്വർണാഭരണം ചവറ്റുകുട്ടയിലെറിഞ്ഞ് യുവതി

ചെന്നൈയിൽ 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു. വിഷാദരോഗവും, ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവവുമുണ്ട് യുവതിയ്ക്ക്. തിങ്കളാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയിൽ സ്വർണ്ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ചത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതിനെ തുടർന്നാണ് പൊലീസ് ആഭരണങ്ങൾ കണ്ടെടുത്തത്. ബാഗിനുള്ളിൽ 43 പവൻ സ്വർണ്ണമുണ്ടായിരുന്നു.കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂർ മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ഒരു സ്വകാര്യ ബാങ്കും എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ ജൂലൈ 5 -ന് രാവിലെ എടിഎം പരിസരത്ത് വന്നപ്പോൾ ചവറ്റുകുട്ടയിൽ ഒരു തുകൽ ഹാൻഡ്‌ബാഗ് കിടക്കുന്നത് കണ്ടു. ബാഗ് തുറന്നപ്പോൾ അതിനകത്ത് ആഭരണങ്ങൾ കണ്ട് അദ്ദേഹം ഞെട്ടി. ഉടനെ തന്നെ അദ്ദേഹം സംഭവം ബാങ്ക് മാനേജരെ അറിയിച്ചു. തുടർന്ന് കുന്ദ്രത്തൂർ പൊലീസിൽ വിവരം അറിയിക്കുകയും കുന്ദ്രത്തൂർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുകയും ചെയ്തു. പിന്നാലെ ഇൻസ്പെക്ടർ ചന്ദ്രുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങൾ ശേഖരിച്ചു. ഇതാരുടേതാണ് എന്നറിയാനുള്ള അന്വേഷണമായിരുന്നു പിന്നീട്.    എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു യുവതി അകത്തു കടക്കുന്നതും ബാഗ് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതും പൊലീസ് കണ്ടു. ഇതിനിടെ യുവതിയുടെ മാതാപിതാക്കൾ തന്റെ മകളെ പുലർച്ചെ നാല് മണി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, രാവിലെ ഏഴ് മണിയോടെ മകൾ വീട്ടിൽ തിരിച്ചെത്തിയതായി ദമ്പതികൾ അവകാശപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് യുവതിയുടെ മാതാപിതാക്കൾക്ക് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കാണിച്ച് കൊടുത്തു. ഇതോടെ അതിൽ കാണുന്നത് തങ്ങളുടെ മകളാണെന്ന് അവർ സ്ഥിരീകരിച്ചു. രണ്ടും ഒരാളാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ദമ്പതികളോട് പൊലീസ് ആവശ്യപ്പെട്ടു.നോക്കുമ്പോൾ വീട്ടിലുള്ള ആഭരണങ്ങൾ കാണാനില്ലായിരുന്നു. 43 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ മകൾ ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് പൊലീസ് മാതാപിതാക്കളോട് പറഞ്ഞു. ഇതുകേട്ട മാതാപിതാക്കൾക്ക് കാര്യം പിടികിട്ടി. തങ്ങളുടെ മകൾ അസുഖമുള്ള ആളാണെന്ന് പൊലീസിനോട് അവർ പറഞ്ഞു. അവൾക്ക് ഉറക്കത്തിൽ നടക്കുന്ന സ്വഭാവമുണ്ട് എന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഷാദാവസ്ഥയിലാണെന്നും, അതിനെ തുടർന്ന് ഇപ്പോൾ ചികിത്സയിലാണെന്നും അവർ പൊലീസിനെ അറിയിച്ചു. അതേസമയം, സംഭവത്തിൽ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനും, ബാങ്ക് മാനേജരും കാണിച്ച സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. 

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...