Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കൈകളിൽ’

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ എം എം മാണിയുടെ പരാമർശത്തിൽ നിയമസഭയിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി.

കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നുവാങ്ങിയ രക്ഷസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ സഭയില്‍ ബഹളം വയ്ക്കുന്നതെന്ന് തിരിച്ച് ആരോപിച്ചുകൊണ്ടാണ് മന്ത്രി പി രാജീവ് പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിച്ചത്. ടി പി വധത്തിന് സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് എം.എം മണി പറഞ്ഞതായി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.

എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ കവാടത്തിൻ മുന്നിൽ പ്രതിഷേധിച്ചു. കെ.കെ രമയുടെ വിധി നടപ്പാക്കിയത് സിപിഐഎം പാർട്ടി കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ടി.പി ചന്ദ്രശേഖരനോടുള്ള സി.പി.എമ്മിന്‍റെ വിദ്വേഷം കൊല നടന്നിട്ടും ഇല്ലാതാകുന്നില്ലെന്നും രമയെ സർക്കാർ വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയുടെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കൈകളിലാണെന്ന് വി ഡി സതീശൻ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...