Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

“മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകര്യം”

അട്ടപ്പാടി: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിലുണ്ട്. 72 കിടപ്പുരോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകളും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിർബാധം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുമ്പ് നിശ്ചയിച്ചിരുന്ന ഇലക്ടീവ് സർജറി പുനഃക്രമീകരിച്ചു. ഈ രണ്ട് രോഗികളെയും നാളെയോ മറ്റന്നാളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയ അടുത്ത ദിവസം നടക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗമുക്തി നേടിയ ശേഷം ആറ് പേരെ (4 പുരുഷൻമാരും 2 സ്ത്രീകളും) ഡിസ്ചാർജ് ചെയ്തു. ഒരു കാൻസർ രോഗി ഗുരുതരാവസ്ഥയിലാണ്. കൂടുതൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനിമയം നടത്തി. ശിരുവാണിപ്പുഴയിൽനിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് വെള്ളമെത്തുന്നുണ്ട്. ഇതിന് ഒരു പ്രത്യേക പൈപ്പ് ലൈനും ഉണ്ട്. കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളം ചെളിനിറഞ്ഞു. ഇതേതുടർന്ന് ഇന്നലെ വൈകിട്ടോടെ (15.07.22) വെള്ളത്തിന്‍റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...